Monday, 30 November 2009

ഓ എന്‍.വി Vs ഇളയരാജ

പഴശ്ശിരാജ തമിഴ് ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത് ഇളയരാജ ഓ.എന്‍.വീ യെ കുറിച്ച് പറഞ്ഞത് ഒരു വിവാദ വിഷയമായി കഴിഞ്ഞിരിക്കുന്നു.ഇളയരാജയുടെ പരമ ആരാധകനാണ് ജ്ഞാന്‍.പക്ഷെ ഇളയരാജ അന്ന് പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല.പക്ഷെ അദ്ധേഹം ഇങ്ങനത്തെ വിവാദങ്ങളില്‍ കുരുങ്ങുന്നത് ഇത് ആദ്യം ഒന്നും അല്ല. അദ്ധേഹം ഇന്തിയ കണ്ടെത്തിയ ഒരു മഹാനായ സങ്കീത സംവിധായകനാണ്.അത് പോല തന്നെ ഓ.എന്‍.വീയും കേരളം കണ്ടെത്തിയ ഒരു മഹാ കവിയാണ്‌.ഈ വിവാദം രണ്ടു കൂട്ടര്‍ക്കും രുചികരമല്ല.ഈ രണ്ടു പ്രതിഭാ ശാലികളുടെ കൂട്ടുകെട്ട് മൂലം പല നല്ല ഈണങ്ങള്‍ മലയാള സിനിമയ്ക്ക് കിട്ടി എന്നത് ആരും നിഷേധിക്കാന്‍ പറ്റുന്ന കാര്യമല്ല.സിനിമയില്‍ ഈ ഗാനം വരുന്ന പരിസ്തിധി കുറിച്ചു സംവിധായകന്‍,ഗാന രാജയിതാവ് ,സംഗീത സംവിധായകന്‍ എന്നിവര്‍ക്കിടയില്‍ ഒരു Perceptional difference ഒണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഊഹം തെറ്റായിരിക്കാം.പഴസിരാജാവും കൂട്ടരും കാടുകളിലൂടെ യുദ്ധത്തിനു വേണ്ടി നാട് വിട്ടു പോകുന്നു എന്നതാണ് ഗാനത്തിന്റെ പശ്ചാത്തലം എന്ന് ചിത്ര സംവിധായകന്‍ ഹരിഹരന്‍ പറയന്നു.പക്ഷെ ഇളയരാജ പറഞ്ഞത് സ്വന്തം നാട് വിട്ടു പോകുന്ന രാജാവിന്റെ മനക്ലേശം ആണ് ഗാനത്തിന്റെ പശ്ചാത്തലം എന്ന്.ഗാന രാജയിതാവ് ഓ.എന്‍.വീ ഗാനത്തില്‍ മനോവ്യഥയാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ അത് അത്രത്തോളം പര്യാപ്തമായില്ല എന്നതാണ് ഇലയര്രജയുടെ വാദം .പഴശ്ശിയുടെ മനക്ലേശം പ്രതിബലിക്കുന്ന വിധത്തില്‍ താന്‍ മീട്ടിയ ഈണത്തിനു ഗാനരചന ചേര്‍ച്ച ഇല്ലായിരുന്നത് കൊണ്ട്
ഈണം മാറുകയാണ് ചെയ്തത് എന്നാണു ഇളയരാജ പറഞ്ഞത്. മഹാനായ ഒരു സംഗീത പ്രതിബാശാലിക്ക് ഇത്രത്തോളം എങ്കിലും പറയേണ്ട സ്വാതന്ത്ര്യം നമ്മള്‍ നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്.പക്ഷെ അദ്ധേഹം ഇത് പറഞ്ഞ സ്ഥലം തെറ്റായി പോയി. എന്തായാലും ഈ ചര്‍ച്ചയ്ക്കു ശേഷം ഓ.എന്‍.വീ യാണ് എന്റെ മനസ്സില്‍ വളരെ അധികം ഉയര്‍ന്നത്.അദ്ധേഹം ഇതിനെ കുറിച്ച് ഇന്ന് വരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.What a great man he is!. Perhaps he knows the truth.ഇളയരാജയും വൈരമുത്തുവും കൂട്ട് ചേര്‍ന്ന് എഴുപതുകളിലും എന്പതുകളിലും വളരെ അതിമനോഹരമായ തമിഴ്
ചലച്ചിത്ര ഗാനങ്ങള്‍ ആണ് നല്‍കിയിരുന്നത്.ആ ഗാനങ്ങള്‍ ഇന്ന് വരെ വളരെ പ്രസിദ്ധമാണ്.പക്ഷെ ആ കൂടുകെട്ടു 1996 ഇല്‍ പൊളിഞ്ഞു .ഇന്ന് വരെ അതിനു ശേഷം അവര്‍ കൂട്ട് ചേര്‍ന്നിട്ടില്ല.രണ്ടു പേരും മനോഹരമായ പ്രതിബാശാലികലാണ്. ഇന്തിയന്‍ സിനിമയില്‍ അഞ്ചു തവണ ഗാന രചന ദേശീയ ബിരുതം കിട്ടിയവര്‍ രണ്ടു പേര്‍ മാത്രമേ ഒള്ളു. വൈരമുത്തുവും ഹിന്ദിയിലെ ജാവേദ് അക്തറും.അത്രത്തോളം പ്രാഗത്ഭ്യം ഒള്ള വൈരമുതുവിനോട് തന്നെ ഇളയരാജ പിണങ്ങി. അതിനു കാരണം രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന അഹംബോധം മാത്രമായിരുന്നു. പക്ഷെ നഷ്ടപെട്ടത് തമിഴ് സിനിമ ഗാനം ആസ്വദിക്കുന്നവരാണ് .ഇങ്ങനത്തെ പ്രതിഭാശാലികള്‍ പലപ്പോഴും ഇങ്ങനെ പെരുമാറുന്നത് പതിവാണ് എന്ന് കരുതി ഈ സംഭവത്തെ നമ്മള്‍ അവഗണിക്കണം അല്ലെങ്കില്‍ സഹിക്കണം.

No comments:

Post a Comment