Monday 23 February 2009

റഹ്മാന്‍,റസൂല്‍,ഗുല്‍സാര്‍

ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ആദ്യമായി മൂന്നു ഓസ്കാര്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ സിനിമയുടെ 'റെഡ് ലെറ്റര്‍ ഡേ' ആണ്. മൊത്തത്തില്‍ നാല് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇന്ത്യക്ക് കിട്ടിയിട്ടുള്ളത്.റഹ്മാന് രണ്ടും ,മറ്റുള്ളവര്‍ക്ക് ഒന്നും.മൂവര്‍ക്കും അഭിനന്ദനങ്ങള്‍.ഇത്രയും വല്ലിയ നേട്ടങ്ങളെല്ലാം ഉണ്ടായിട്ടും റഹ്മാനെ ഒരുപച്ചപ്പരമാര്‍ത്ഥിയായി മാത്രമെ കാണുവാന്‍ പറ്റുള്ളൂ. വളരെ അതികം ഈശ്വര വിശ്വാസം ഉള്ള ഒരു വ്യക്തി ആണ് റഹ്മാന്‍. പത്ത് വയസ്സ് ഉള്ളപ്പോള്‍ തന്നെ അമ്പതുകാരുടയെയും അറുപതു വയസുകാരുടയെയും കൂടെ ആയിരുന്നു റഹ്മാന്റെ സംഗീത ജീവിതം തുടന്കിയത്.ഒരു പക്ഷെ അത് കൊണ്ടായിരിക്കാം വളരെ mature ആയി എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ഉള്ള ശേഷി ചെറുപ്പത്തില്‍ തന്നെ രഹമാണ് ലഭ്യമായത്.റഹ്മാന്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ ലോകമെങ്ങും എത്താന്‍ എളുതാക്കിയ ഒരു മികച്ച പ്രതിബാശാലിയാണ്.രഹ്മാനോട് അടുപ്പം ഉള്ളവര്‍ പറയുന്നതു റഹ്മാന്‍ പാടിയിട്ടുള്ളത് അദ്ദേഹം സംസാരിക്കുന്നതിനേക്കാള്‍ അതികമാണ്.ഏതാനും വാക്കുകള്‍ മാത്രമെ റഹ്മാന്‍ പറയുക ഉള്ളു . റഹ്മാന്‍ പ്രവര്‍ത്തിയില്‍ അതികം വിശ്വസിക്കുന്ന വ്യക്തി ആണെന്ന് തോന്നുന്നു. അത് റഹ്മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചല്‍ സ്വദേശിയായ രസൂലിനു കിട്ടിയ ഓസ്കാര്‍ പുരസ്കാരം ഒരു ഇന്ത്യന്‍ techenician നു കിട്ടിയ ആദ്യത്തെ പുരസ്കാരമാണ്. ഇത് ഒരു ആരംഭം മാത്രമാണ്. നമ്മുടെ ഇന്ത്യന്‍ ചലച്ചിത്ര technicians മറ്റുള്ളവര്‍ക്ക് ഏത് വിതത്തിലും താഴ്ന്നവരല്ല എന്ന് രസൂലിനു കിട്ടിയ ഈ പുരസ്കാരം തെളിയിച്ചു. പിന്നെ ഗുല്സാറിനെ പറ്റി എന്ത് പറയാന്‍?ഈ മൂന്നു വ്യക്തികളില്‍ അദ്ദേഹം ആണ് veteran.ഈ ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഒരു കാര്യം തെളിയിച്ചു. ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടാന്‍ പറ്റാത്ത ഒരു കാര്യമായി ഇനി ആരും കരുതരത്. ഓസ്കാര്‍ പുരസ്കാരം ലഭിക്കാന്‍ ചെയ്യേണ്ടത് ഒന്നു മാത്രമെ ഒള്ളു. ഇന്ത്യന്‍ സിനിമാ നിര്‍മാതാക്കള്‍ Hollywood നിര്‍മാതാക്കളുമായി സഹപ്രവര്‍ത്തനം ചെയ്‌താല്‍ വളരെ എളുപ്പത്തില്‍ നല്ല ചലച്ചിത്രങ്ങള്‍ക്ക് ഓസ്കാര്‍ പുരസ്കാരം കിട്ടാന്‍ ഇടയാകും.ചുരുക്കത്തില്‍ ആ ചലച്ചിത്രം ഒരു Hollywood ഉത്പാദനം ആയിരിക്കണം, ഇന്ത്യന്‍ പന്കെടുപ്പ് ഉണ്ടായിരിക്കുകയും വേണം.Slumdog Millionaire എന്ന സിനിമയെക്കാളും വളരെ അതികം മികച്ച ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പല ഭാഷകളിലും നാം കണ്ടിട്ട് ഒണ്ടു. പക്ഷെ ഒരു ഓസ്കാര്‍ ജൂറി ആ ചിത്രങ്ങളെ കാണുവാന്‍ ഇടയായിട്ടില്ല.കാരണം അത് ഇന്ത്യന്‍ production മാത്രമാണ് എന്നുള്ളതാണ്. A Hollywood and Indian joint production will and should necessarily be in English and that will take Indian Cinema to the realm of world cinema. ഈ ഓസ്കാര്‍ പുരസ്കാരങ്ങള്‍ നമക്ക് നല്കിയ പാഠം ഇതാണ്.

Friday 20 February 2009

അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം - Feb 21

Feb 21 'അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം' , എന്ന് യുനെസ്കോ പത്ത് വര്ഷം മുമ്പു പ്രസ്താവിച്ചു.അന്ന് എല്ലാവരും മാതൃഭാഷാ അഭിവൃദ്ധിക്ക് വേണ്ടി പ്രതിക്ഞ്ഞ എടുക്കണം. ലോകമാകെ ഉള്ള 7000 ഭാഷകളില്‍ ഇന്നു 2500 ഓളം ഭാഷകള്‍ മറഞ്ഞു പോകുന്ന അപകടത്തിലാണ്. ഇതില്‍ മനസ്സു മടുപ്പിക്കുന്ന വിഷയം 196 ഇന്തിയന്‍ ഭാഷകള്‍ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളത് ആണ്. അമേരിക്കയില്‍ 192 ഭാഷയും, 146 ഇന്ടോനെഷിയന്‍ ഭാഷയും ഈ ലിസ്റ്റില്‍ ഒണ്ടു.മാതൃഭാഷ അല്ലാതെ മറ്റുള്ള ഭാഷകളില്‍ ആവശ്യം ഉണ്ടെങ്കില്‍ മാത്രമെ സംസാരിക്കാനും എഴുതുവാനും പാടുള്ളൂ.ഇങ്ങനെ പറയുന്നതു കൊണ്ടു ഞാന്‍ ഒരു ഭാഷ fanatic ആണെന്ന് തെറ്റിധരിക്കരത്.ഇന്ത്യയില്‍ പല ഭാഷകളും പല സാംസ്കാരിക വിഭേധന്കളും ഉള്ളതാണ് നമ്മുടെ ബലം.ഇന്ത്യയില്‍ 22 ഭാഷകള്‍ക്ക് ഔധ്യോകിഗ അന്തസ് ഒണ്ടു. അതല്ലാതെ രണ്ടായിരത്തോളം ഭാഷകളും നിലവില്‍ ഒണ്ടു. ഭാഷ ഭേതങ്ങള്‍ അടക്കം ഉള്ള സംക്യം ആണ് ഇതു.ലോകമാകെ പല ഭാഷകള്‍ മൃതഭാഷ ആകും അപകടത്തില്‍ ആണ്. മിക്കവാറും ലിപി ഇല്ലാത്ത ഭാഷകളും മൈനാരിട്ടി സമൂഹ ഭാഷകളും ആണ് മൃതഭാഷ ആകും അപകടത്തില്‍ ഒള്ളത്. എന്നാലും ഒരു ഭാഷ സംസാരികുന്നവരുടെ സംക്യ കുറയുമ്പോഴും, സംസാരിക്കുന്നവരുടെ ശരാശരി വയസ്‌ അതികം ആകുമ്പോഴും, ഭാഷ സംസാരിക്കുന്ന ചെരുപ്പകാരുടെ സംക്യ കുറയുമ്പോഴും ആ ഭാഷ മറയുന്ന അപകടത്തിന്റെ സൂജനയാണ് എന്നാണു യുനെസ്കോ പറയുന്നതു.ഒരു ഭാഷയുടെ സാംസ്കാരിക Heritage രക്ഷിക്കണമെങ്കില്‍ ഭാഷ സജീവമായി തുടരണം.അതുകൊണ്ട് മാതൃഭാഷ ദിനമായ Feb 21 നു എല്ലോരും അവരവരുടെ മാതൃഭാഷ സജീവമായി നിലനില്‍ക്കാന്‍ വേണ്ടി പ്രതിക്ഞ്ഞ എടുത്തു ഭാഷ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കണം എന്നതാണ് ഈ ദിവസം ആഘോഷിക്കുന്നതിന്റെ ആദര്‍ശം.